മനില: ഏഷ്യൻ അത്‌ലറ്റിക്‌സിലെ വേഗ റാണിയായിരുന്ന ഫിലിപ്പീൻസ് കായിക ഇതിഹാസം ലിഡിയ ഡി വേഗ അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. 57-ാം വയസ്സിലാണ് ലിഡിയ വിടപറഞ്ഞത്. 1980കളിൽ ട്രക്കിലെ നിറസാന്നിദദ്ധ്യമായിരുന്നു. ട്രാക്കിൽ തന്റെ ശക്തയായ എതിരാളിയായിരുന്ന ലിഡിയ. ധീരയായ പോരാളിയായിരുന്നു. ജീവിതത്തിലും ലിഡിയ തളരാതെ പോരാടി. കായിക രംഗത്തെ നല്ല സുഹൃത്തായി രുന്നുവെന്നും വേർപാട് ഏറെ ദു:ഖിപ്പിക്കുന്നുവെന്നും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും പി.ടി.ഉഷ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
100 മീറ്ററിലും 200 മീറ്ററിലും മൂന്ന് പതിറ്റാണ്ടോളം പി.ടി.ഉഷയുടെ ശക്തയായ എതിരാളി യായിരുന്നു ലിഡിയ. 1980കളിലെ ഉഷ-ലിഡിയ പോരാട്ടം ഏഷ്യൻ ഗെയിംസുകളുടെ ട്രാക്കിനെ എന്നും തീപിടിപ്പിച്ചിരുന്നു. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പുകളിലായി നാല് സ്വർണ്ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്.
ദക്ഷിണേഷ്യൻ ഗെയിംസിലും സാന്നിദ്ധ്യമറിയിച്ച താരം ഒൻപത് സ്വർണ്ണവും രണ്ട് വെള്ളിയും നേടി. 1987ൽ ജക്കാർത്തയിലെ ദക്ഷിണേഷ്യൻ ഗെയിംസിൽ ലോംഗ്ജംപിലും സ്വർണം നേടി ലിഡിയ കായികലോകത്തെ ഞെട്ടിച്ചു. 1984, 1988 ഒളിമ്പിക്‌സിലും ഫിലിപ്പീൻസിനെ പ്രതിനിധീകരിച്ചു. 1994ലാണ് മത്സരിക്കുന്നത് നിർത്തിയത്.
Comments