ഉത്തർപ്രദേശ്: മുഹറം ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ പാകിസ്താന് ജയ് വിളിച്ച ഒരു കൂട്ടം അക്രമികളെ പോലീസ് അറസ്റ് ചെയ്തു. താസിയ ആഘോഷത്തിന്റെ ഭാഗമായി ജോൻപുരിയിലെ കരിയാൻവ് ബസാറിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. ഘോഷയാത്രയുടെ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു കൂട്ടം ആളുകൾ ഹോക്കി സ്റ്റിക്കും മരകായുധങ്ങളുമേന്തി പാക്കിസ്ഥാന് ജയ് വിളിക്കുകയായിരുന്നു. “സർ തൻ സേ ജൂദാ” , “പാകിസ്താൻ സിന്ദാബാദ്” എന്നാണ് അക്രമകാരികൾ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
താസിയ ഘോഷയാത്രയിൽ പങ്കെടുത്ത അക്രമകാരികൾ ബോധപൂർവ്വം പാകിസ്താന് മുദ്രാവാക്യം വിളിക്കുകയായിരുന്നു എന്ന് പോലീസ് ആരോപിച്ചു.വലിയ കലാപം സൃഷിടിക്കുകയാണ് ഇതിലൂടെ അക്രമികൾ ലക്ഷ്യം വെച്ചിരുന്നത്. നിരവധി തവണ പാകിസ്താൻ സിന്ദാബാദ് എന്നും ഹിന്ദുക്കൾക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം മുഴക്കുകയും ഇവർ ചെയ്തു. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച അക്രമികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് റൂറൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.
Comments