ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം അടയാളപ്പെടുത്താൻ വളളംകളിയുമായി സൈന്യം. ഈസ്റ്റേൺ കമാൻഡ് ജാൽപായ്ഗുരിയിലെ ടീസ്റ്റ- മഹാനന്ദ കനാലിൽ മെഗ ബോട്ട് റെയ്‌സ് സംഘടിപ്പിച്ചാണ് വ്യത്യസ്തമായത്. 75 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ആർമി 33 കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ തരുൺ കുമാറാണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത്.
സൈന്യം, വ്യോമസേന, സെൻട്രൽ ആംഡ് ഫോഴ്‌സ്, എൻസിസി എന്നിവയിൽ നിന്നുള്ള 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കൃപാൻ ഡിവിഷനിലെ സൈനികരുടെ ആയോധന കലാ അഭ്യാസവും നടന്നു. വിമുക്ത ഭടന്മാരുടെയും രാജ്യസേവനത്തിനിടയിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യവും പരിപാടിയിൽ ഉണ്ടായിരുന്നു.
ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സൈന്യം സംഘടിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് അതിർത്തിയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ വനിതകൾ ഹർഘർ തിരംഗയുടെ ഭാഗമായി 3,488 കിലോ മീറ്റർ ഉയരത്തിൽ പതാക ഉയർത്തി. ഐടിപിബി ജവാൻ അർജുൻ ഖേരിയാൽ സ്‌പെഷ്യൽ ‘ജയ്ഹിന്ദ് ഗാനം’ പുറത്തിറക്കിയിരുന്നു.ഇത്തരം പരിപാടികളിലൂടെ ജനങ്ങളെ തിരംഗ ക്യാമ്പയിനിന്റെ ഭാഗമാക്കാൻ പ്രേത്സാഹിപ്പിക്കുകയാണ് സൈന്യം.
Comments