കൊൽക്കത്ത: ബംഗ്ലാദേശിലേയ്‌ക്ക് വൻതോതിൽ പശുക്കടത്ത് നടത്തി കോടികൾ സമ്പാദി ക്കുന്ന തൃണമൂൽ നേതാക്കൾക്കെതിരെയുള്ള പരാതികൾ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു. രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ തൃണമൂൽ എംഎൽഎ അനുബ്രത മണ്ഡലിനെതിരെ സിബിഐ കണ്ടെത്തിയ തെളിവുകളെ സാധൂകരിക്കുന്ന വിവരങ്ങളാണ് വീഡിയോയിൽ ഉളളത്. പശുക്കളെ കയറിൽകെട്ടി പ്രത്യേക മുളന്തണ്ടിലൂടെ മുള്ളുവേലിയുള്ള അതിർത്തിക്ക് മുകളിലൂടെയാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അതിരാവിലെ നടത്തുന്ന പശുക്കടത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത്.
This is the business in which TMC leader Anubrata Mondal is accused of making hundreds, maybe thousands, of crores. This is a normal day at work in his enterprise. #cowsmuggling #Bengal pic.twitter.com/1hoOCAt7QV
— Abhijit Majumder (@abhijitmajumder) August 14, 2022
മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്തരെന്ന് കരുതപ്പെടുന്നവരിലെ പ്രധാനിയാണ് മണ്ഡൽ. ബിർഭൂം മേഖലയിലെ എല്ലാ ഭരണപരമായ കാര്യങ്ങളും തീരുമാനിക്കുന്ന നേതാവാണ് അനുബ്രത. അതിർത്തിയിൽ ബിഎസ്എഫും കസ്റ്റംസും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ തന്റെ മേഖലയിൽ ഇല്ലാതാക്കുന്ന വൻസംഘത്തെയാണ് അനുബ്രത പരിപാലിച്ചിരുന്നതെന്നാണ് സിബിഐ കണ്ടെത്തൽ. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സിബിഐയുടെ പട്ടികയിലുണ്ട്. അനുബ്രത മണ്ഡലിനൊപ്പം തൃണമൂൽ നേതാക്കളായ വികാഷ് മിശ്ര, അബ്ദുൾ ലത്തീഫ് എന്നിവരേയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മമതാ ബാനർജി അതിർത്തിമേഖലകളിലെ ഇസ്ലാമിക മതമൗലികവാദി ഭീകരസംഘത്തിന് കുടപിടിക്കുന്നു എന്ന ആരോപണം ശക്തമാക്കുന്ന തെളിവുകളാണ് പശുക്കടത്തടക്കം വിഷയങ്ങളിലൂടെ പുറത്തുവരുന്നത്. തൃണമൂൽ നേതാവായ അനുബ്രത മണ്ഡലിന് ഓരോ മാസവും പശുക്കടത്തിലൂടെ ലഭിക്കുന്നത് കോടികളാണ്. തൃണമൂലിനെ നിരന്തരം ജയിപ്പിച്ചുവിടുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരം രാജ്യാന്തര കള്ളക്കടത്താണ് നടക്കുന്ന തെന്നാണ് കണ്ടെത്തൽ.
ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റത്തിലൂടെ കടന്നെത്തുന്നവരിൽ ഒരു വിഭാഗം കൊടുംക്രിമിനലകളാണെന്നതാണ് ഇത്തരം നിയമവിരുദ്ധപ്രവർത്തനത്തിന് ഗുണമാകുന്നത്. മൃഗീയ മതമൗലികവാദ ഭൂരിപക്ഷമുള്ള സ്ഥലത്തെ നിയന്ത്രണം ഏറ്റെടുക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനെതിരെ 2020ലാണ് സിബിഐ ആദ്യം കേസ് എടുത്തത്. 2015ൽ 20,000 തലയറുക്കപ്പെട്ട പശുക്കളെ അതിർത്തികടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.
ഇസ്ലാമിക വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലകളിൽ ഹിന്ദുഗ്രാമങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടതും കൂട്ടക്കൊലകൾ നടന്നിട്ടും മമത ആരേയും പിടികൂടാത്തത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. പ്രദേശങ്ങളിൽ തൃണമൂൽ നേതാക്കൾക്ക് വലിയ സ്വാധീനമാണെന്നും ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ മേഖലയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്തതും കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിവാദമായതാണ്.
Comments