മുംബൈ: മുകേഷ് അംബാനിയെ വധിക്കുമെന്ന ഭീഷണി മുഴുക്കിയ ആളെക്കുറിച്ചുള്ള പൂർണ്ണ വിവരം പുറത്തുവിട്ട് മുംബൈ പോലീസ്. 56കാരനായ ജ്വല്ലറി ഉടമയെയാണ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ ഇയാൾ 9 തവണ വധഭീഷണി മുഴക്കിയെന്നാണ് കണ്ടെത്തൽ. മുകേഷിനെ വധിക്കുമെന്ന ഫോൺ സന്ദേശം തെക്കൻ മുംബൈയിലെ ശ്രീ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് വന്നത്. മുകേഷ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്നാണ് ഭീഷണി.
ഇന്ന് രാവിലെ 10.39 മുതൽ 12.04 വരെയുള്ള സമയത്തിനിടെയാണ് ഫോൺ വിളികൾ വന്നത്. തന്റെ പേര് അഫ്‌സലെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. എന്നാൽ ഇയാളുടെ പേര് വിഷ്ണു വിധു ഭൗമിക് എന്നാണെന്നും ത്രിപുരയിൽ നിന്ന് 30 വർഷം മുന്നേ ബോറി വില്ലിയിലെത്തിയതാണെന്നും പോലീസ് കണ്ടെത്തി.
ആശുപത്രിയിലേക്ക് വന്ന ഫോൺ കോളുകളിലെല്ലാം വധഭീഷണിയായിരുന്നു. ഡിബി മാർഗ് പോലീസാണ് കേസ് എടുത്തത്. ഫോൺ ബോറിവില്ലിയിലെ ഒരു റസിഡൻഷ്യൽ കോളനിയിൽ നിന്നാണെന്ന് പോലീസ് മനസ്സിലാക്കിയാണ് നീങ്ങിയത്. ഉച്ചയ്‌ക്ക് രണ്ടു മണിയോടെ അറസറ്റ് ചെയ്യുകയായിരുന്നു.
Comments