ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയ്ക്ക് മേൽ കരസേനയ്‌ക്ക് ആകാശക്കണ്ണ്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്ക്ക് കൈമാറി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാകും ഈ ഡ്രോണുകൾ ഉപയോഗിക്കുക.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് ഡ്രോണുകൾ കരസേനയ്‌ക്ക് കൈമാറിയത്. ഡ്രോണുകൾക്ക് പുറമേ മറ്റ് പ്രതിരോധ ഉപകരണങ്ങളും സൈനിക വാഹനങ്ങളും അദ്ദേഹം കരസേനയ്‌ക്ക് കൈമാറി. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്
ലിമിറ്റഡാണ് ഡ്രോണും മറ്റ് പ്രതിരോധ ഉപകരണങ്ങളും നിർമ്മിച്ചത്. അത്യാധുനിക സാങ്കേതിക മികവ് പുലർത്തുന്ന ഡ്രോണുകൾ പ്രതിരോധ ഉപകരണങ്ങൾ വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. സെൻസറുകൾ, മിസൈലുകൾ, ഡ്രോണുകൾ, 40 കിലോ ഗ്രാംവരെ ഭാരമുള്ള പ്രതിരോധ ഉപകരണങ്ങൾ എന്നിവ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾക്ക് വഹിക്കാനാകും. ഇതിന് പുറമേ മൾട്ടി റോൾ അഡ്വാൻസ്ഡ് ഡ്രോണുകളും എച്ച്എഎൽ നിർമ്മിക്കുന്നുണ്ട്.
അടുത്ത വർഷത്തോടെ ഇത്തരം ഡ്രോണുകളുടെ പരീക്ഷണം സംഘടിപ്പിക്കാനാണ് എച്ച്എഎല്ലിന്റെ തീരുമാനം. അടുത്ത വർഷത്തിൽ 60 ആളില്ലാ വിമാനങ്ങൾ നിർമ്മിക്കാനും എച്ച്എഎൽ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേലി ഹെറോൺ ഡ്രോണുകൾ നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Comments