പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘ഇസഡ്’ കാറ്റഗറി വിഐപി സുരക്ഷ അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യവസായ പ്രമുഖന് ഓൾ ഇന്ത്യ കവർ ‘പേയ്‌മെന്റ് അടിസ്ഥാനത്തിലായിരിക്കും സുരക്ഷ നൽകുക. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. അദാനിയുടെ സുരക്ഷയ്‌ക്കായി സിആർപിഎഫ് കമാൻഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.
കേന്ദ്ര സുരക്ഷാ ഏജൻസികൾ തയാറാക്കിയ ഭീഷണി സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് കേന്ദ്ര ലിസ്റ്റിന് കീഴിലുള്ള സുരക്ഷ നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ജോലി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോൾ സംരക്ഷണത്തിനൊപ്പമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് 2013ൽ കേന്ദ്ര സർക്കാർ സിആർപിഎഫ് കമാൻഡോകളുടെ ‘z+’ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്ക് സുരക്ഷ നൽകുന്നുണ്ട്.
Comments