മ്യൂണിച്ച്: യൂറോപ്പിലെ അതിവേഗക്കാരായി ജേക്കബ്‌സും ഗിനയും. ഇറ്റലിയുടെ ഒളിമ്പിക്‌സ് ചാമ്പ്യനായ മാർസെൽ ജേക്കബ്‌സും ജർമ്മനിയുടെ ഗിനാ ല്യൂകെന്‌കെംപറുമാണ് 100 മീറ്ററിൽ സ്വർണ്ണം കൊയ്തത്.
പരിക്കുമൂലം കഴിഞ്ഞ മാസം ലോകചാമ്പ്യൻഷിപ്പിൽ നിന്നും മാറിനിൽക്കേണ്ടി വന്ന ജേക്കബ്‌സ് 9.95സെക്കന്റിലാണ് നൂറു മീറ്റർ കടന്നത്. നിലവിലെ ചാമ്പ്യനായിരുന്ന സാർനെൽ ഹ്യൂസ് 9.99ൽ വെള്ളിയും ജെർമിയ അസു 10.13ന് വെങ്കലവും സ്വന്തമാക്കി.
വനിതകളിൽ 25 കാരിയായ ഗിനാ 10.99 സെക്കന്റിലാണ് സ്വർണ്ണം ഓടിയെടുത്തത്. സ്വിറ്റ്‌സർ ലാന്റിന്റെ മുജിൻഗ കാംബുൻഡ്ജി വെള്ളിയും സെക്കന്റിലൊരു അംശത്തിന്റെ വ്യത്യാ സത്തിൽ 11.00 സെക്കന്റിൽ ബ്രിട്ടന്റെ ഡാരിൽ നീത വെങ്കലവും നേടി. നിലവിലെ ചാമ്പ്യനായിരുന്ന ദിനാ ആഷർ സ്മിത്ത് പരിക്കുമൂലം മത്സരത്തിനിടെ പിൻവാങ്ങിയിരുന്നു.
Comments