ഹരാരേ: സിംബാബ്വേയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് ഹരാരേ സ്‌റ്റേഡി യത്തിൽ നടക്കും. കെ.എൽ.രാഹുലും ശിഖർ ധവാനും നായകനും ഉപനായകനുമായ പരമ്പരയിൽ വിവിഎസ്.ലക്ഷ്മണാണ് പരിശീലകനായി ടീമിനൊപ്പമുള്ളത്. മലയാളി താരം സഞ്ജു സാംസൺ 2015ൽ ഹരാരേയിൽ സിംബാബ്വേയ്‌ക്കെതിരെയാണ് തന്റെ അരങ്ങേറ്റം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്‌ക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്.
പ്രതാപകാലത്ത് ലോകോത്തര ബാറ്റിംഗ് ഇതിഹാസങ്ങളായി മാറിയ ഫ്‌ലവർ സഹോദരന്മാരിലൂടെയാണ് സിംബാബ്വേ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിറഞ്ഞത്. പിന്നീട് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിലക്ക് നേരിട്ട് ഏറെക്കാലം മാറിനിൽക്കേണ്ടി വന്നതും ചരിത്രം. ആറ് വർഷത്തിന് ശേഷമാണ് ടീം ഇന്ത്യ സിംബാബ്വേയിൽ എത്തുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കേ പരമ്പര പല യുവതാരങ്ങൾക്കും അവരുടെ പ്രകടനം നിർണ്ണായകമാണ്.
പരിക്കിൽ നിന്ന് മോചിതനായി തിരികെ എത്തിയ കെ.എൽ.രാഹുലിൽ തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ശിഖർ ധവാനും രാഹുലും സ്‌കോർ കണ്ടെത്തുക എന്നത് അനിവാര്യ മാണ്. ഇഷാൻ കിഷനോ സഞ്ജുസാംസണോ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന റോളിൽ ടീമിലുള്ളതിനാൽ ഒരാൾക്കാണ് സാദ്ധ്യതയുള്ളത്.
ശക്തമായ ബാറ്റിംഗ് നിര സിംബാബ്വേയുടെ കരുത്താണ്. സിക്കന്ദർ റാസയും ഇന്നസെന്റ് കൈയും ടീമിനെ ഏത് പ്രതിസന്ധിയിലും കരകയറ്റുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. ബംഗ്ലാദേശിനെതിരെ തുടർച്ചയായ സെഞ്ച്വറികളോടെയാണ് റാസ തന്റെ മികവ് നിലനിർത്തുന്നത്.
Comments