പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയാണെന്നത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ മുഖ്യ പ്രതികളായ സുജീഷ്, ശബരീഷ്, അനീഷ് , നവീൻ എന്നവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയാളികൾക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല എന്ന് നേതാക്കൾ അടിവരയിട്ടു സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും തങ്ങൾ പാർട്ടി പ്രവർത്തകർ തന്നെയാണെന്ന് കേസിലെ രണ്ടാം പ്രതി അനീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കൊലയാളികൾ ആർ എസ് എഎസ് പ്രവർത്തകരാണെന്ന് വരുത്തി തീർക്കുവാനുള്ള സിപിഎമ്മിന്റെ മുഖം മൂടി പൊളിഞ്ഞു വീഴുകയാണ് ഇതിനോടകം ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ നവീന്റെ വലതു കൈയിൽ ചെഗുവേരയുടെ ടാറ്റൂ പച്ചകുത്തിയിരിക്കുന്നത് പാർട്ടിയുമായി ഇവർക്കുള്ള ബന്ധം വ്യക്തമാകുന്നതാണ്. സ്ഥലത്തെ സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് കൊലയാളികളെന്നിരിക്കെ ആർ എസ് എസ്സിന്റെ തലയിൽ കുറ്റം, കെട്ടി വെച്ച് തലയൂരാനുള്ള സിപിഎമ്മും ഭരണകൂടവും തമ്മിലുള്ള നാടകം ഇതിനോടകം പൊളിഞ്ഞു വീഴുകയാണ്.
ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടിയിൽ നടക്കുന്ന ഗ്രൂപ്പ് പോര് മൂലമുണ്ടായ വ്യക്തി വൈരാഗ്യമാണെന്ന് പറയുന്നുണ്ടെങ്കിലും സിപിഎം ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ആർ എസ് എസ് പ്രവർത്തകനായ ഒരാളുടെ കയ്യിൽ ചെഗുവേരയുടെ ടാറ്റൂ എങ്ങനെ ഉണ്ടായി എന്നത് വിശദീകരിക്കാൻ പ്രാദേശിക സിപിഎം നേതൃത്വത്തിന് ഇതുവരെയായിട്ടും സാധിച്ചിട്ടില്ല.
Comments