ലക്‌നൗ: നിറഞ്ഞ ദേശഭക്തിയോടെ രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ രാജ്യവിരുദ്ധ നീക്കവുമായി അലിഗഢ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. തിരംഗ യാത്രയ്‌ക്കിടെ ചില വിദ്യാർത്ഥികൾ പാകിസ്താൻ സിന്ദാബാദ് എന്നത് ഉൾപ്പടെയുള്ള പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയുമായിരുന്നു..
വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രകോപനപരമായ നീക്കത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ അലിഗഢ് കോളേജിൽ ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും പാക് മുദ്രാവാക്യം വിളിച്ച സംഘം അക്രമാസക്തരായെന്നും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ സഹിതം പരാതി നൽകിയെങ്കിലും മാനേജ്‌മെന്റും പ്രിൻസിപ്പലും ഗൗനിക്കാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം സമാധാനപരമായി ദേശഭക്തിയോടെ നടന്നിരുന്ന തിരംഗറാലിക്കിടെ പുറത്ത് നിന്നുള്ളവർ വന്നാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ നേതൃത്വം നൽകിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.
തിരംഗ റാലിക്കിടെ ചില ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പലിനും മാനേജ്‌മെന്റിനും വിദ്യാർത്ഥികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments