ഹോങ്ങ്‌കോംഗ്: ചൈനയുടെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി ക്വാഡ് രാജ്യങ്ങൾ. സിംഗപ്പൂരിലെയും ഇന്ത്യയിലെയും നിരീക്ഷണ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇന്തോ-പസഫിക് മേഖലയിലെ അനധികൃത മത്സ്യബന്ധനം തടയുന്നതെന്ന് ക്വാഡ് രാജ്യങ്ങളായ യുഎസ്,ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.
അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനാൽ പസഫിക്കിൽ മത്സ്യ സമ്പത്ത് കുറയാൻ സാധ്യതയുള്ളതായി രാജ്യങ്ങൾ വ്യക്തമാക്കി. കപ്പലുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനം ഓഫാണെങ്കിൽ പോലും മത്സ്യക്കടത്തുകാരെ കുടുക്കാൻ സാങ്കേതിക വിദ്യയ്‌ക്ക് കഴിയും.
2021 മുതൽ മത്സ്യബന്ധനത്തിൽ ഏറ്റവും വലിയ നിയമ ലംഘനമാണ് ചൈന നടത്തുന്നതെന്നാണ് വിലയിരുത്തൽ. അനിയന്ത്രിതമായ മത്സ്യബന്ധനം തീരദേശ രാജ്യങ്ങൾ അനധികൃതമാണെന്ന് വ്യക്തമാക്കിയിട്ടുളളതുമാണ്. 152 രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് കൂടുതൽ നിയമ വിരുദ്ധമായ രീതിയിൽ മത്സ്യബന്ധനം നടത്തുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ക്വാഡ് ഇത്തരത്തിൽ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നത്.
Comments