സമർ ബദ്രു ബാനർജി ലോകത്തോട് വിടപറയുമ്പോൾ നഷ്ടമായത് ഇന്ത്യൻ ഫുട്ബോളിലെ പകരം വയ്ക്കാനാവാത്ത ഇതിഹാസത്തെയാണ്. ചെറുപ്പം കാലം തന്റെ ഗ്രാമത്തിലെ മൈതാനങ്ങളിൽ പന്ത് തട്ടി വളർന്ന ബദ്രു നിമിഷ നേരം കൊണ്ട് ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാവുകയായിരുന്നു. സ്വന്തം നാട്ടിലെ ഫുട്ബാൾ ക്ലബ്ബിൽ ചേരുന്നതിന് മുൻപ് അദ്ദേഹം മിലൻ സാമിറ്റിഎന്ന ടീമിന് വേണ്ടി ആദ്യ ജേഴ്സി അണിഞ്ഞു.
ഞൊടിയിടയിൽ പന്തുമായി എതിരാളികളുടെ മേൽ പടർന്നു സമർ ബദ്രു ബാനർജി; ഞൊടിയിടയിൽ പന്തുമായി എതിരാളികളുടെ മേൽ പടർന്നു പിടിക്കുന്ന ഉന്മാദി; നഷ്ടമായത് ഇന്ത്യയുടെ കരുത്തനായ ഫുട്ബോൾ ഇതിഹാസത്തെ ഉന്മാദിയായിരുന്നു അദ്ദേഹം. എതിർ ടീമുകളുടെ പേടി സ്വപ്നമായിരുന്ന ബദ്രു കളിക്കളത്തിൽ ഗോളുകൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു ഫോർവേഡ് എങ്ങനെയാണ് മൈതാനത്ത് പ്രകടനം കാഴ്ചവെക്കേണ്ടതെന്ന് പലർക്കും കാണിച്ചു കൊടുക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ അദ്ദേഹം ചെയ്തത്. തന്റെ കരിയറിലെ മികച്ച പ്രകടനം കാരണം മോഹൻ ബഗാൻ ക്ലബ്ബിൽ കളിക്കാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തി.
മികച്ച കളിക്കാരുടെ അഭാവത്തിൽ വളർച്ച മുരടിച്ചു നിന്ന മോഹൻ ബെഗാനെ നിലവാരമുള്ള ടീമാക്കി വളർത്തുവാൻ അദ്ദേഹത്തിന് വളരെ പെട്ടന്ന് സാധിച്ചു. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനു വേണ്ടി നീണ്ട എട്ട് സീസണിൽ അദ്ദേഹം ബൂട്ടണിഞ്ഞു. കളിയിലെ അസാമാന്യ പ്രകടനം കണ്ട ഇന്ത്യൻ ടീമിന്റെ കോച്ച് ബദ്രുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തു. സമർ ബാനർജി എന്ന ഫുട്ബാൾ ഇതിഹാസത്തിന്റെ കാലിൽ നിന്നും പിറന്ന ഗോളുകളിൽ ഇന്ത്യ പിന്നീടങ്ങോട്ട് വിജയക്കൊടി പാറിക്കുകയായിരുന്നു.
1956-ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ ബദ്രുവിന്റെ പിന്നിൽ അണി നിരന്ന ഇന്ത്യ മിന്നും പ്രകടനം കാഴ്ചവെച്ചു. ഓസ്ട്രേലിയക്കെതിരെ നടന്ന പോരാട്ടത്തിൽ ഹാട്രിക് ഗോളുകൾ നേടി അദ്ദേഹം ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഫുട്ബാൾ താരം എന്ന കസേര ഉറപ്പിച്ചു. ബദ്രുവിന്റെ ക്യാപ്റ്റൻസിയിൽ ലോകോത്തര നിലവാരമുള്ള ടീമുകളെയാണ് ഇന്ത്യ അന്ന് പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ ബൾഗേറിയയോട് 0-3 ന് പരാജയപ്പെട്ടാണ് ഇന്ത്യ ആ ഒളിമ്പിക്സിൽ നിന്ന് മടങ്ങുന്നത്. നിർണായക മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഒളിമ്പിക്സിൽ നാലാം സ്ഥാനമെന്ന നേട്ടം ഇന്ത്യൻ ഫുട്ബോൾ ടീമിന് സ്വപ്ന തുല്യമായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ചരിത്രം എഴുത്തുകയാണെങ്കിൽ അതിൽ സമർ ബാനർജി എന്ന ഫുട്ബോൾ ഇതിഹാസത്തെക്കുറിച്ച് എടുത്ത് പറയേണ്ടി വരും.
30-മത്തെ വയസ്സിൽ തന്റെ ഫുട്ബാൾ കരിയറിൽ നിന്നും ബൂട്ടഴിച്ച താരം പിന്നീടുള്ള കാലം പരിശീലകനായി നിരവധി ക്ലബ്ബുകളിൽ സേവനം അനുഷ്ഠിച്ചു. 2009ൽ അദ്ദേഹത്തിന് മോഹൻ ബഗാൻ ക്ലബ്ബിന്റെ പരമോന്നത ബഹുമതിയായ മോഹൻ ബഗാൻ രത്ന നൽകി ആദരിച്ചു. 2017ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി പശ്ചിമ ബംഗാൾ സർക്കാർ സമർ ബാനർജിയെ ആദരിച്ചു. ഫുട്ബാളിനെ സ്നേഹിക്കുന്ന ഓരോ ആരാധകർക്കും സമർ ബാനർജിയെന്ന ഇന്ത്യൻ കാല്പന്തുകളിയിലെ രാജകുമാരനെ ഒരിക്കലും മറക്കാൻ കഴിയില്ല.
Comments