അമൃത്സർ: ഇരുനില വീട് പൊളിച്ചുമാറ്റാതെ തൽസ്ഥാനത്ത് നിന്ന് മാറ്റി സ്ഥാപിച്ച് കർഷകൻ. പഞ്ചാബിലെ സംഗ്രൂരിൽ നിന്നുള്ള സുഖ്‌വീന്ദർ സിംഗാണ് സ്വന്തം വീട് 250 അടി മാറ്റി സ്ഥാപിച്ചത്.
#WATCH | A farmer in Punjab's Sangrur is moving his 2-storey house 500 feet away from its existing place pic.twitter.com/nrQoQhM0vO
— ANI (@ANI) August 20, 2022
എക്‌സ്പ്രസ് വേ വരുന്ന ഭാഗത്തായിരുന്നു സുഖ്‌വീന്ദർ സിംഗിന്റെ വീട്. 1.5 കോടി വിലമതിക്കുന്ന കർഷകൻെ വീടിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായെങ്കിലും ആ വീട് പൊളിച്ചുമാറ്റാൻ സുഖ്‌വീന്ദർ സിംഗ് തയ്യാറല്ലായിരുന്നു.
കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്‌സപ്രസ് വേയാണ് സുഖ്‌വീന്ദർ സിംഗിന്റെ വീടിരിക്കുന്ന സംഗ്രൂരിലെ റോഷൻവാല ഗ്രാമത്തിലൂടെ കടന്നുപോകുന്നത്. നിർമാണം പൂർത്തിയായാൽ ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെ എക്‌സപ്രസ് വേ കടന്നുപോകും.
ഗ്രാമത്തിലെ ചില നിർമാണത്തൊഴിലാളികളുടെ സഹായത്തോടെ 250 അടിയോളം ഇതിനോടകം വീട് മാറ്റി സ്ഥാപിച്ചു. ആകെ 500 അടി നീക്കുകയാണ് ലക്ഷ്യം.
രണ്ട് വർഷം സമയം കൊണ്ട് 1.5 കോടി രൂപ മുടക്കി നിർമിച്ച വീടായിരുന്നുവെന്നും ഇനി വേറൊരു വീട് പണിയാൻ താൽപര്യമില്ലെന്നും കർഷകൻ പറയുന്നു. അതിനാലാണ് വീട് അതുപോലെ തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments