തിരുവനന്തപുരം : വിമർശനത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ അഭിപ്രായം അറിയിക്കാൻ അവർക്ക് അവകാശമുണ്ട്. വിമർശനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ കേരള സർവ്വകലാശാല പ്രമേയം പാസാക്കിയതിനെതിരെ നടപടി എടുക്കില്ല. ഞാനെന്തിനാണ് അതിൽ അഭിപ്രായം പറയുന്നത് . താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടാലും അവർക്കെതിരെ നടപടി എടുക്കില്ല. സർവ്വകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നത് കൊണ്ട് നടപടികൾ നിർത്തിവെയ്ക്കാൻ സാധിക്കില്ല. പ്രതിനിധിക്ക് എപ്പോൾ വേണമെങ്കിലും നടപടി ക്രമങ്ങളുടെ ഭാഗം ആകാം . ” ഗവർണർ വ്യക്തമാക്കി.
വിസിയുടെ കാലാവധി അവസാനിക്കും മുൻപ് പുതിയ ആളെ നിയമിക്കാനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ ഉണ്ടാകണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കേരള സർവ്വകലാശാല സെനറ്റ് പ്രമേയം പാസാക്കിയത് വി.സി നിയമനത്തിനുള്ള ഗവർണറുടെ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് . സിപിഎം അംഗം ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം . യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല.
ചാൻസിലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിക്കെതിരെയാണ് കേരള സർവ്വകലാശാല സെനറ്റിൽ പ്രമേയം പാസാക്കിയത്. സെർച്ച് കമ്മിറ്റി ജനാധിപത്യ വിരുദ്ധമാണെന്നും പിരിച്ചുവിടണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ നടപടി നിയമപ്രകാരമാണെന്ന് ഗവർണർ രാവിലെ പ്രതികരിച്ചിരുന്നു
Comments