മുംബൈ: നഗ്‌നചിത്ര പ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് ബോളിവുഡ് നടൻ രൺവീർ സിംഗ്. നാളെയാണ് മുംബൈ പോലിസിൽ ഹാജരാകണമെന്ന് കാണിച്ചു കൊണ്ട് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ തനിക്ക് നാളെ എത്താൻ കഴിയില്ലെന്നും രണ്ടാഴ്ച സമയം അനുവദിച്ചു തരണമെന്നുമാണ് താരം പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവരുടെ മാനത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രമുഖ മാഗസിന് നൽകാൻ വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് രൺവീർ സിംഗിന്റെ നഗ്നചിത്രം പകർത്തിയത്. രൺവീർ സിംഗ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ച ചിത്രം നിമിഷ നേരങ്ങൾക്കുള്ളിൽ വിവാദമാവുകയായിരുന്നു.
ഫോട്ടോയ്‌ക്കെതിരെ നാനാ മേഖലയിൽ നിന്നും എതിർപ്പ് ഉയർന്നതോടെ താരം വെട്ടിലായി. കോസ്‌മോപൊളിറ്റൻ എന്ന മാസികക്ക് വേണ്ടി സമാന രീതിയിലുള്ള
നഗ്‌ന ചിത്രീകരണം നടത്തിയ ബർട്ട് റെയ്‌നോൾഡ്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഫോട്ടോഷൂട്ടിന് ശ്രമിച്ചതെന്ന് രൺവീർ സിംഗ് പറഞ്ഞു.
Comments