ന്യൂഡൽഹി: ഇന്ത്യ- ചൈന നിയന്ത്രണ രേഖയിൽ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യൺ രൂപ ചിലവിൽ 30 എംക്യൂ-9ബി സായുധ ഡ്രോണുകളാകും വാങ്ങുക. ഇതിനായി അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സമുദ്ര നിരീക്ഷണത്തിനും അന്തർവാഹിനി വേധ യുദ്ധങ്ങൾക്കും, ആകാശ നിരീക്ഷണങ്ങൾ ശക്തമാക്കാനും ആകും ഇവ ഉപയോഗപ്പെടുത്തുക. അടുത്തിടെ അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സാവാഹിരിയെ വധിക്കാൻ ഉപയോഗിച്ച ഡ്രോണിന്റെ വകഭേദമാണ് ഇന്ത്യയും സ്വന്തമാക്കുക.
യുഎസിലെ ഡിഫൻസ് മേജർ ജനറൽ അറ്റോമിക്‌സ് നിർമ്മിക്കുന്ന ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ജനറൽ അറ്റോമിക്‌സ് ഗ്ലോബൽ കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് വിവേക് ലാൽ വ്യക്തമാക്കി. ഇന്ത്യയെ പിന്തുണയ്‌ക്കാനും ദീർഘക്കാല ബന്ധം നിലനിർത്താനും തയ്യാറാണെന്നും ലാൽ പറഞ്ഞു. ചിലവ് , ആയുധ പാക്കേജ്, സാങ്കേതികവിദ്യ പങ്കിടുന്നത് എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് നിലവിൽ നടക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.
Comments