ന്യൂഡൽഹി : ഏഷ്യ കപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്‌ക്ക് തിരിച്ചടി. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊറോണ സ്ഥിരീകരിച്ചു.ബിസിസിഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ് നിലവിൽ ദ്രാവിഡ് ഉള്ളത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം സമാപിച്ച സിംബാബ്വെ പര്യടനത്തിൽ നിന്നും ദ്രാവിഡിന് സെലക്ഷൻ കമ്മിറ്റി വിശ്രമം അനുവദിച്ചിരുന്നു. അതേസമയം രോഗം മാറിയാലുടൻ അദ്ദേഹം തിരിച്ച് ടീമിൽ ചേരും എന്ന് ബിസിസിഐ അറിയിച്ചു. ബാക്കിയുള്ള ടീം 2022 ഓഗസ്റ്റ് 23-ന് യുഎഇയിൽ ഒത്തുചേരുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.
ഇത്തവണ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ദ്രാവിഡിനും നിർണായക പങ്കാണുള്ളത്.ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎഇയിൽ മുഖ്യപരിശീലകന് എപ്പോഴാണ് എത്താനാവുക എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇത്തവണ ടൂർണമെൻറിൽ ഇന്ത്യയുടെ ലക്ഷ്യം ഹാട്രിക് കിരീടമാണ് . ഓഗസ്റ്റ് 27നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 28ന് പാകിസ്താനെതിരായാണ് . നിലവിൽ ഏഷ്യകപ്പ് ടീമിലേക്ക് സിംബാബ്വെ പര്യടത്തിൽ വിശ്രമം അനുവദിച്ച രോഹിത്തും വിരാട് കോലിയുമടക്കമുള്ള താരങ്ങൾ മടങ്ങിയെത്തും.
Comments