ഹൈദരാബാദ്: പ്രവാചക പരാമർശത്തിന്റെ പേരിൽ രാജ്യത്തെ വീണ്ടും കലുഷിതമാക്കാനുള്ള ശ്രമവുമായി മതമൗലികവാദികൾ.തെലങ്കാന എംഎൽഎ ടി രാജ സിങ്ങിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ ചാർമിനാർ കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികൾ.
നിയന്ത്രണങ്ങശും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി തടിച്ചുകൂടിയ മതമൗലികവാദികൾ അക്രമാസക്തരായി തെരുവ് അടിച്ചു തകർക്കുകയാണ്. കുട്ടികളടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി. ചാർമിനാറിൽ തടിച്ചുകൂടിയ മതമൗലികവാദികൾ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികളെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയായിരുന്നു.
പലയിടത്തും എംഎൽഎയുടെ കോലം കത്തിച്ച മതമൗലികവാദികൾ അദ്ദേഹത്തിന്റെ തലയറുത്ത് നീതി നടപ്പാക്കണമെന്ന് ആക്രോശിക്കുകയുണ്ടായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകളെ കൂട്ടി ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അറസ്റ്റിലായ എംഎൽഎ ടി രാജ സിങ്ങിനെതിരെയുള്ള പ്രതിഷേധമെന്ന വ്യാജേനയാണ് പ്രദേശത്തെ കലാപഭൂമിയാക്കുന്നത്.
രാഷ്‌ട്രീയ തന്ത്രജ്ഞനും സാമൂഹിക-പൗരാവകാശ പ്രവർത്തകനുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സയ്യിദ് അബ്ദുൾ കഷാഫാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീന് ഒവൈസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
എംഎൽഎ അറസ്റ്റിലായതിന് ശേഷം ഇസ്ലാമിസ്റ്റുകളെ അഭിനനന്ദിച്ച് അദ്ദേഹം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ദേശീയ പ്രശ്‌നമാക്കി മാറ്റുന്നതില്‍ നമ്മള്‍ വിജയിച്ചു എന്നായിരുന്നു അതിന്റെ ഉള്ളടക്കം
Comments