കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിന്റെ നടപടിയെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പാർട്ടിയിൽ ഗാന്ധിമാർ മാത്രമേ നിലനിൽക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പാർട്ടിയിൽ ഉയർത്തിക്കാട്ടാനുള്ള വൃഥാശ്രമങ്ങളാണ് കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോകിന് കാരണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘രാഹുൽ ഗാന്ധി ബിജെപിക്ക് അനുഗ്രഹമാണ്. ബിജെപി നേതാക്കളെ രാഹുൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പാൾ അവർ മൈലുകൾ മുന്നിലാണ്’ എന്നും അസം മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിച്ച ശർമ്മ. രാഹുലിന്റെ പ്രവർത്തന ശൈലിയിൽ മനംമടുത്താണ് പാർട്ടി വിട്ട് 2015ൽ ബിജെപിയിൽ ചേർന്നത്.
ഗുലാം നബി ആസാദിന്റെ കത്തും 2015ൽ താനെഴുതിയ കത്തും വായിച്ചാൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടിയെ ശ്രദ്ധിക്കുന്നില്ല. അവർ മകനെ പ്രമോട്ട് ചെയ്യാൻ മാത്രമാണ് ശ്രമിക്കുന്നത്. എന്നാൽ അതൊരു വൃഥാശ്രമമാണ്. അത് ഒരിക്കലും നടക്കുന്നില്ല. ഇതിന്റെ ഫലമായി പാർട്ടിയോട് കൂറുള്ളവർ ഓരോരുത്തരായി കോൺഗ്രസിനെ ഉപേക്ഷിക്കുകയാണെന്നും ഹിമന്ത വ്യക്തമാക്കി.
Comments