തൃശൂർ : കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ. ചോദ്യം ചെയ്യലിലാണ് പ്രതി വിഷ്ണു പോലീസിനോട് ഇക്കാര്യം തുറന്നുപറഞ്ഞത്. വീട് വിറ്റ് കിട്ടിയ പണം അമ്മ കൈകാര്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ എന്നും വിഷ്ണു വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം വിഷ്ണു പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു.
കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭനയാണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. മകൻ വിഷ്ണു അമ്മയെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തുകയായിരുന്നു. തുടർന്ന് ഗ്യാസ് സിലിണ്ടർ തലയിൽ ഇട്ടു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കൊലപാതകത്തിന് പിന്നിൽ അമ്മയും മകനും തമ്മിലുണ്ടായ പ്രശ്‌നമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
താളൂപ്പാടത്ത് ഉണ്ടായിരുന്ന വീട് വിറ്റത് ശോഭനയുടെ നിർബന്ധം മൂലമായിരുന്നു. അതിന് ശേഷം അമ്മയും രണ്ടാനച്ഛനും കൊള്ളിക്കുന്നിലേക്ക് താമസം മാറി. വീട് വിറ്റതുമായി ബന്ധപ്പെട്ട തർക്കം ഇവർക്കിടയിൽ നിലനിന്നിരുന്നു. തനിക്ക് പണം വേണമെന്ന് വിഷ്ണു അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശോഭന ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
Comments