ലൂസെയ്ൻ; ലൂസെയ്ൻ ഡയമണ്ട് ലീഗിൽ ഒന്നാമനായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം കീഴടക്കിയാണ് നീരജ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഏറ്റവും മികച്ച ത്രോയിലൂടെ ഡയമണ്ട് ലീഗിൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് നീരജ്.
പരിക്കിൽ നിന്ന് മുക്തനായശേഷം നീരജ് പങ്കെടുത്ത ആദ്യ മത്സരമാണിത്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു. ആദ്യ പരിശ്രമത്തിൽ തന്നെ നീരജിന് 89.08 മീറ്റർ കണ്ടെത്താൻ സാധിച്ചു. രണ്ടാമത്തെ പരിശ്രമത്തിൽ 85.18 മീറ്ററാണ് താരം നേടിയത്. ഈ മത്സരത്തിലൂടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് യോഗ്യത നേടി. 2023 ലോക ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കും.
85.88 മീറ്റർ ദൂരത്തിൽ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷിനാണ് രണ്ടാം സ്ഥാനം. 83.72 മീറ്റർ കണ്ടെത്തിയ അമേരിക്കയുടെ കുർട്വ തോംപ്സൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സെപ്റ്റംബർ 7,8 തീയതികളിലാണ് ഫൈനൽസ് നടക്കുക. ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് ഫൈനലിലേക്ക് പ്രവേശനം.
Comments