കൊച്ചി: വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടി കൂടി. സമീർ റോയ്,റോയ് അരു, റോയ് അനികത്, നിമൈദാസ് എന്നിവരാണ് അറസ്റ്റിലായത്. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ പോകാനാണ് പ്രതികൾ ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന എത്തിയത്.
ബംഗ്ലാദേശ് പൗരന്മാരെ ഗൾഫിൽ ജോലികളിൽ പരിഗണിക്കാറില്ല. ഇതെ തുടർന്നാണ് ഇന്ത്യ വഴി ഗൾഫ് രാജ്യങ്ങളിൽ എത്തിക്കുന്നതെന്ന് പോലീസ് വ്യകക്തമാക്കി. പാസ് പോർട്ട് ഒറിജിനലാണെന്നും എന്നാൽ വ്യാജ വിവരങ്ങൾ നൽകിയാണ് തരപ്പെടുത്തിയതെന്നുള്ള അനുമാനത്തിലാണ് പോലീസ്. ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് നെടുമ്പാശ്ശേരി പോലീസ് വ്യക്തമാക്കി.
പ്രതികളിൽ ഒരാളായ സമീർ റോയ് വ്യാജ വിലാസത്തിലാണ് പാസ്‌പോർട്ട് എടുത്തത് എന്ന് എമിഗ്രേഷനിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് മൂന്ന് പേർ കൂടി പിടിയിലായത്.
Comments