വാഷിംഗ്ടൺ: കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ആളുകളും നിക്കോട്ടിൻ ഉപയോഗിക്കുന്നത് വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കൻ ജേണൽ ഓൺ അഡിക്ഷനിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ടിൽ കഞ്ചാവ് ഉപയോഗം നടത്തുന്നവർ കൂടുതലും നിക്കോട്ടിന് അടിമപ്പെട്ടവരാണെന്ന് പറയുന്നു.
വിനോദ സഞ്ചാര മേഖലയുൾപ്പെടെ നിരവധി ഇടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ മനുഷ്യരുടെ ആരോഗ്യനിലയെ കാര്യമായി ബാധിക്കുന്നു. നിക്കോട്ടിനും കഞ്ചാവും ഒരുമിച്ചു ചേർത്ത് പുക വലിക്കുന്ന പ്രവണത ഏറെ അപകടകരമാണെന്ന് റഡ്‌ജേഴ്സ് ഏണസ്റ്റിലെ ക്ലിനിക്കൽ പ്രൊഫസർ മേരി ബ്രാഡ്മാൻ സൂചിപ്പിച്ചു.
മരിജുവാന ഡിസ്പെൻസറിയിൽ 18നും 89നും ഇടയിൽ പ്രായമുള്ള 697 രോഗികളെ സർവ്വേ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും നിക്കോട്ടിനും ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. സർവ്വേയിൽ പങ്കെടുത്ത 75 ശതമാനം പേരും വേപ്പ് ചെയ്യാതെയാണ് കഞ്ചാവ് വലിക്കുന്നത്. കൂടാതെ സിഗരറ്റ് വലിക്കുന്ന 80 ശതമാനം ആളുകളും അടുത്ത ആറ് മാസത്തിനുള്ളിൽ നിക്കോട്ടിൻ ഉപയോഗം ഉപേക്ഷിക്കുമെന്നും പഠനം കണ്ടെത്തി.














