ലക്‌നൗ: ക്ഷേത്ര ഭൂമി കയ്യേറി ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചതിനെതിരെ ഹർജി നൽകിയ പരാതിക്കാരന് വധഭീഷണി. 1991 ൽ മസ്ജിദിനെതിരെ പരാതി നൽകിയ വാരാണസി സ്വദേശി ഹരിഹർ പണ്ഡെയ്‌ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അദ്ദേഹത്തിന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ ലഭിച്ചത്. വിദേശ നമ്പറിൽ നിന്നുമാണ് കോൾ വന്നതെന്ന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. ഹരിഹർ പാണ്ഡെയയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതിയ്‌ക്ക് പിന്നാലെ ഹരിഹർ പാണ്ഡെയ്‌ക്കും കുടുംബത്തിനും പോലീസ് സുരക്ഷ ശക്തമാക്കി.
പാകിസ്താൻ നമ്പറിൽ നിന്നാണ് അദ്ദേഹത്തിന് കോൾ വന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. 2021 ലും അദ്ദേഹത്തിന് സമാന രീതിയിൽ വധ ഭീഷണിയുണ്ടായിരുന്നു. 1991 ൽ മസ്ജിദിനെതിരെ പരാതി നൽകിയ മൂന്ന് പേരിൽ ഒരാളായിരുന്നു അദ്ദേഹം.
അതേസമയം അടുത്തിടെ ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സംഘടനകൾക്കായി ഹാജരായ അഭിഭാഷകനും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചിരുന്നു.മുതിർന്ന അഭിഭാഷകൻ ഡോ. സോഹൻലാൽ ആര്യയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Comments