ബംഗളൂരു: ഗണേശ ചതുർത്ഥി ദിനത്തിൽ നഗരത്തിൽ ഇറച്ചിവെട്ടും മാംസാഹാര വിൽപ്പ നയും നിരോധിച്ച് ബംഗളൂരു നഗരസഭ. ബൃഹദ് ബംഗളൂരു മഹാനഗര പാലിക അധികൃത രാണ് ഗണേശ ചതുർത്ഥി ദിനമായ 31-ാം തിയതി നഗരത്തിലെ മുഴുവൻ ഇറച്ചിവെട്ടു ശാലകൾക്കും, മാംസാഹാരം വിളമ്പുന്ന ഹോട്ടലുകൾക്കും മറ്റ് മാംസ വിൽപ്പന ശാലകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. ബംഗളൂരു നഗരസഭയുടെ കീഴിലുള്ള എല്ലായിടത്തും ഇത് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരു നഗരസഭ മേഖലകളിലെല്ലാം ഗണേശ ചതുർത്ഥി ആഘോഷം വിപുലമായി നടക്കാനിരിക്കുന്നതിനാലാണ് തീരുമാനം. മാംസാഹാര വിൽപ്പനയും ഇറച്ചിവെട്ടും മതപര മായ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് വിവിധ സംഘടനകൾ സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിനിടെ ഇത്തരം നിയമങ്ങൾ വിചിത്രമാണെന്ന വാദവുമായി കോൺഗ്രസ്സ് നേതാവ് ശിവ്കുമാർ രംഗത്തെത്തി.
ഈ മാസം ഇത് രണ്ടാം തവണയാണ് ബംഗളൂരു നഗരത്തിൽ മാംസാഹാരത്തിന് വിലക്കേർപ്പെ ടുത്തുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ചും മാംസാഹാരത്തിന് ബംഗളൂരു നഗരസഭാ പരിധിയിൽ വിലക്കുണ്ടായിരുന്നു.
Comments