ലഖ്നൗ: സംസ്ഥാനത്തെ മെഡിക്കൽ സർവ്വകലാശാലകളിലും കോളേജുകളിലും ബിരുദ, ബിരുദാനന്തര, സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ 10,000 അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യുപി മന്ത്രിസഭ അനുമതി നൽകി.
ഇൻസ്റ്റിറ്റ്യൂട്ടുകളും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ,നാഷണൽ മെഡിക്കൽ കമ്മീഷനും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി മെഡിക്കൽ സ്ഥാപനങ്ങളിൽ കൂടുതൽ നിയമനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിയമന നടപടിക്ക് അംഗീകാരം നൽകി.
സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ നിയമനങ്ങൾ നടത്തുന്നതിനായി ആദ്യഘട്ടത്തിൽ 10,000 അദ്ധ്യാപകരെ നിയമിക്കാനാണ് തീരുമാനം. നിയമനം നടപ്പിലാക്കുന്നത് വഴി സംസ്ഥാനത്തിന് പ്രതിവർഷം 921.65 കോടി രൂപ അധിക ചെലവ് വരുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.
Comments