ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് എതിരാളി ഹോങ്കോംഗ്. ജയത്തോടെ സൂപ്പർ ഫോർ പ്രവേശനം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോൾ അട്ടിമറി ലക്ഷ്യമിട്ടാണ് ഹോങ്കോംഗ് കളത്തിലിറങ്ങുന്നത്.
നിർണ്ണായക പോരാട്ടത്തിൽ പാകിസ്താനെ 5 വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിൽ അനായാസ ജയമാണ് ഹോങ്കോംഗിനെതിരെ ഇന്ത്യ ലക്ഷ്യമിടുന്നത്. യോഗ്യതാ റൗണ്ടിൽ യു എ ഇയെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗിന്റെ വരവ്. 2018 ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 285 റൺസ് സ്കോർ ചെയ്തുവെങ്കിലും 26 റൺസിനാണ് ഇന്ത്യക്ക് ജയിക്കാനായത്. അതിനാൽ എതിരാളികളുടെ കരുത്ത് കുറച്ചു കാണാൻ രോഹിത്തിനും സംഘത്തിനുമാവില്ല.
ബൗളർമാരും ബാറ്റർമാരും മികച്ച ഫോമിലാണ് എന്നതാണ് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. ഓൾ റൗണ്ടർമാരായ ജഡേജയും പാണ്ഡ്യയും മികച്ച നിലവാരത്തിൽ കളിക്കുന്നത് ഇന്ത്യയെ ടൂർണമെൻ്റിലെ കരുത്തരാക്കുന്നു. യോഗ്യതാ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്ടൻ നിസാഖത് ഖാൻ, വൈസ് ക്യാപ്ടൻ ബാബർ ഹയാത്ത്, കിഞ്ചിത് ദേവാംഗ് ഷാ എന്നിവരുടെ കരുത്തിൽ ഇന്ത്യയെ പരീക്ഷിക്കാമെന്ന് ഹോങ്കോംഗ് കണക്ക് കൂട്ടുന്നു.
Comments