ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ വിവാദ മാദ്ധ്യമ പ്രവർത്തക റാണാ അയൂബ്. മറ്റ് ധാരാളം ഇടങ്ങൾ ഉള്ളപ്പോൾ ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നത് ശരിയല്ലെന്നായിരുന്നു റാണാ അയൂബിന്റെ ട്വീറ്റ്. ഇതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഈദ്ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തുന്നത് ശരിയായിരുന്നോ എന്ന് ചിലർ റാണാ അയൂബിനോട് കമൻ്റുകളിലൂടെ ചോദിച്ചു. ദേവ്ബന്ദിലെ ഈദ്ഗാഹ് മൈതാനിയിൽ ആസാദി മുദ്രാവാക്യങ്ങളുമായി നിരവധി പേർ സമരം ചെയ്തിരുന്നു. 2020 മാർച്ച് മാസത്തിൽ സമരക്കാർ 43 ദിവസം പ്രായമായ കുഞ്ഞിനെ കൊലയ്‌ക്ക് കൊടുത്തതും ഈദ്ഗാഹ് മൈതാനിയിൽ ആയിരുന്നു എന്ന് ചിലർ ഓർമ്മിപ്പിച്ചു.
ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകൾക്ക് അനുകൂലമായി മിക്ക സംസ്ഥാനങ്ങളിലും കോടതി വിധികൾ ഉണ്ടായിരുന്നു. വഖഫ് ബോർഡുകൾക്ക് ഉടമസ്ഥാവകാശമില്ലാത്ത ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നതിൽ തെറ്റില്ലെന്ന് കോടതികൾ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള മൈതാനങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി എന്ന് കരുതി അവയ്‌ക്കുമേൽ മസ്ജിദ് കമ്മിറ്റികൾക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പെടെയുള്ളവ കളിക്കാൻ ഈദ്ഗാഹ് മൈതാനികൾ ഉപയോഗിക്കാമെങ്കിൽ അവിടങ്ങളിൽ ഗണേശോത്സവവും നടത്താമെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
Comments