പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതി എം. മധുവിന് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു
സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടെയാണ് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാറിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസന്വേഷിച്ച പോലീസ് ഇവരുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് കോടതി നിർദ്ദേശം നൽകി. എന്നാൽ സിബിഐയും പോലീസ് നിഗമനം ശരിവെച്ചു.
Comments