ദുബൈ : ഏഷ്യാ കപ്പിൽ നിന്ന് രവീന്ദ്ര ജഡേജ പുറത്തായി .വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ജഡേജയ്‌ക്ക് പകരക്കാരനായി അക്ഷർ പട്ടേലിനെ തിരഞ്ഞെടുത്തു .
പട്ടേൽ ഉടൻ ദുബൈയിലെ ഇന്ത്യൻ ടീമിനൊപ്പം ചേരും.നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് ജഡേജ. ഏഷ്യ കപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെയും ഹോങ്കോങ്ങിനെതിരെയും ജഡേജ കളിച്ചിരുന്നു.ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റാണ് ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ വീഴ്‌ത്തിയത്. 33 പന്തിൽ 41 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു ബാബർ ഹയാത്തിനെ ബൗൾഡാക്കുകയായിരുന്നു ജഡേജ.
ഇതോടെ ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ താരമായിരിക്കുകയാണ് ജഡേജ. 23 വിക്കറ്റുകളാണ് ഇപ്പോൾ ജഡേജയുടെ അക്കൗണ്ടിലുള്ളത്. 2010 മുതൽ ഇതുവരെ 10 ടൂർണമെന്റുകൾ ജഡേജ കളിച്ചു. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെയാണ് ജഡേജ മറികടന്നത്. 22 വിക്കറ്റുകൾ പത്താൻ വീഴ്‌ത്തിയിരുന്നു.
Comments