പാട്‌ന: ബിഹാറിൽ മദ്രസകളുടെ സർവ്വേ എടുക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മദ്രസകൾ ഇന്ന് റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും, പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായി സർവ്വേ നടത്താൻ കഴിഞ്ഞ ദിവസം യുപി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനോട് ആയിരുന്നു ഗിരിരാജ് സിംഗിന്റെ പ്രതികരണം.
ഉത്തർപ്രദേശിന് സമാനമായ രീതിയിൽ ബിഹാറിലും മദ്രസകളുടെ സർവ്വേ നടത്തണം. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തും അതിർത്തി മേഖലകളിലും അനിയന്ത്രിതമായി മദ്രസകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ന് എല്ലായിടത്തും. റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുകയാണ് ഇന്ന് മദ്രസകൾ. ഇവരെ തിരിച്ചറിഞ്ഞ് പുറത്താക്കണമെന്നും ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇന്ന് മദ്രസകൾ വ്യാപകമായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്രസകളിൽ സർവ്വേ നടത്താൻ യുപി സർക്കാർ തീരുമാനിച്ചത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും.
Comments