ലക്നൗ: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ ചികിത്സ വനിതാ ഡോക്ടർ വൈകിപ്പിച്ചതായി പരാതി. മതമൗലികവാദികളുടെ പീഡനത്തിനിരയായ പെൺകുട്ടിയെയാണ് വനിതാ ഡോക്ടറായ അസ്മ ബീഗം പരിശോധിക്കാതെ മാറ്റി നിർത്തിയത്. ഉത്തർപ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം.
കുട്ടിയെ ചികിത്സിക്കാതെ ഫോണിൽ മുഴുകിയിരുന്ന ഡോക്ടറെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിന് നേരെയും രംഗം പകർത്തിക്കൊണ്ടിരുന്ന മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ഡോക്ടർ കയർത്തു. ഹിന്ദു കാഫിറിന്റെ മക്കൾ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഡോക്ടർ ക്ഷുഭിതയായത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ന് പുറത്താവുകയായിരുന്നു.
കഴിഞ്ഞ മാസം 20 നാണ് ഷാദാബ്, വസീം,വാസിർ എന്നീ മൂന്ന് മതമൗലികവാദികൾ ചേർന്ന് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവാക്കളുടെ ഭീഷണി കാരണം പോലീസിനെ സമീപിക്കാതിരുന്ന കുടുംബം രണ്ട് ദിവസത്തിന് ശേഷം പരാതി നൽകുകയായിരുന്നു. പിന്നാലെ കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഫാറൂഖാബാദിലെ ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ വൈദ്യസഹായം നൽകുന്നതിന് പകരം ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞാൽ കുട്ടിയുടെ ഭാവി അപടകത്തിലാവുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം നിർബന്ധിച്ചിട്ടും ഡോക്ടർ പരിശോധിക്കാൻ കൂട്ടാക്കിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് കുട്ടിയ്ക്ക് വൈദ്യസഹായം നൽകിയത്. പ്രതികളെ രക്ഷിക്കാനായിരുന്നു ഡോക്ടറുടെ ശ്രമമെന്ന് കുടുംബം ആരോപിച്ചു.
Comments