മോസ്കോ: ഗോർബച്ചേവിനോട് ഭരണകൂടം ബഹുമാനം കാണിക്കാതിരുന്നപ്പോൾ ആദരാ ഞ്ജലി അർപ്പിക്കാൻ എത്തിയത് യുവതലമുറയടക്കം പതിനായിരങ്ങൾ. മണിക്കൂറുകളോളം വരിയായി നിന്നാണ് ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകണ്ട് പുക്കളർപ്പിച്ച് മടങ്ങിയത്. ഹൗസ് ഓഫ് യൂണിയൻസ് എന്ന പ്രശസ്തമായ ഹാളിലാണ് മൃതദേഹം പൊതു ദർശനത്തിന് വെച്ചത്. സംസ്കാരത്തിന് നേതൃത്വം കൊടുക്കാൻ സർക്കാർ സംവിധാനം തയ്യാറായില്ല.
യുഎസ്എസ്ആറിന്റെ വിഭജനം കണ്ട നേതാവിന് യോജിച്ച ഔദ്യോഗിക വിടവാങ്ങൽ നൽകാൻ പുടിൻ ഭരണകൂടം തയ്യാറാകാത്തത് ഏവരേയും അതിശയപ്പെടുത്തുകയാണ്. സംസ്കാര ചടങ്ങിൽ പുടിൻ പങ്കെടുക്കില്ലെന്നും അറിയിച്ചിരുന്നു. തിരക്കു കാരണമാണ് എത്താൻ സാധിക്കാത്തതെന്നാണ് ക്രംലിൻ ഭരണകൂടം അറിയിക്കുന്നത്.
തന്റെ 91-ാം വയസ്സിലാണ് ഗോർബച്ചേവ് അന്തരിച്ചത്. 1985ലാണ് അധികാരത്തിലെത്തിയത്. സാമ്പത്തിക നയത്തിൽ യുഎസ്എസ്ആറിൽ വിപ്ലവം സൃഷ്ടിച്ചെന്നാണ് ഗോർബച്ചേവ് അനുകൂലികൾ വാദിക്കുന്നത്. എന്നാൽ അതേ നയങ്ങളാണ് വിശാലമായ സാമ്രാജ്യത്തെ ചെറു രാജ്യങ്ങളാക്കി വിഘടിപ്പിച്ചതെന്നാണ് മറ്റുള്ളവർ ആരോപിക്കുന്നത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും അമേരിക്കൻ പ്രസിഡന്റും ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Comments