റാഞ്ചി: ഝാർഖണ്ഡിൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് ദളിത് കുടുംബങ്ങൾ നാട് വിട്ട സംഭവത്തിൽ ഇടപെടലുമായി ദേശീയ പട്ടികജാതി കമ്മീഷൻ. പലാമുവിലെ പാന്തു ഗ്രാമത്തിൽ കമ്മീഷൻ അംഗങ്ങൾ സന്ദർശനം നടത്തി. മുസ്ലീങ്ങളുടെ പീഡനത്തെ തുടർന്ന് പ്രദേശത്തെ 50 ഓളം കുടുംബങ്ങളാണ് സ്വന്തം വീട് വിട്ട് പലായനം ചെയ്തത്.
പാന്തുവിലെ കൂട്ടപ്പലായനം സംബന്ധിച്ച വാർത്തകൾ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ ഇടപെടൽ നടത്തിയത്. ദളിത് കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കും.
കമ്മീഷന്റെ സന്ദർശനത്തിനിടെ അംഗങ്ങളെ അനുഗമിക്കാൻ സർക്കാർ പ്രതിനിധികളോ സംസ്ഥാന പോലീസ് മേധാവിയോ എത്തിയിരുന്നില്ല. ഇത് കമ്മീഷനിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സന്ദർശനത്തിനിടെ നിർബന്ധമായും അനുഗമിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവഗണിക്കുകയായിരുന്നുവെന്ന് കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.
Comments