ജമ്മു: ഇന്ത്യയിലെത്തി ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങി. പാക് അധീന കശ്മീരിലെ കോട്ലി ജില്ലയിലെ സബ്സ്‌കോട്ട് സ്വദേശിയായ ഹുസൈൻ തബാരക്കിന്റെ മൃതദേഹമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്.
പാകിസ്താൻ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ തെളിവാണ് മൃതദേഹം സ്വീകരിച്ചത് വഴി വ്യക്തമാകുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. സുരക്ഷാ സേന രജൗരിയിൽ നിന്നുമാണ് ഭീകരനെ പിടികൂടിയത്. സേനയെ ലക്ഷ്യമിട്ട് ചാവേറായി എത്തിയതായിരുന്നു ഹുസൈൻ. ഇയാൾ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടയിലാണ് സേന പിടികൂടിയത്.
ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ നിർണായക വിവരങ്ങളാണ് വെളിപ്പെടുത്തിയത്. ഭീകരാക്രമണം നടത്തുന്നതിനായി 30,000 രൂപ നൽകിയെന്നും പാക് സോണലായ യൂനസിന്റെ നിർദ്ദേശ പ്രകാരമാണ് അതിർത്തി വഴി നുഴഞ്ഞു കയറിയതെന്നും മരിച്ച ഭീകരൻ വെളിപ്പെടുത്തിയിരുന്നു. നാലംഗ സംഘമാണ് അതിർത്തികടന്നത്.
Comments