ന്യൂഡൽഹി : പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് വ്യക്തമാക്കി കോൺഫേഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡന്റ് സഞ്ജീവ് ബജാജ്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജീവ് ബജാജ് ഇക്കാര്യം വ്യക്തമാരക്കിയത്.
ജനുവരി മുതൽ പണപ്പെരുപ്പം ആറു ശതമാനത്തിന് മുകളിലാണെന്നും ഇത് മെച്ചപ്പെട്ട നിലയിലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രശംസാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്രിയകൾ ലളിതമാക്കിയും സുതാര്യത വർദ്ധിപ്പിച്ചും നിക്ഷേപങ്ങൾ ആകർഷിക്കുന്നത് മികച്ച രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയത്. യുഎസ്, ചൈന, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുന്നിൽ. 2012-ൽ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ സ്ഥാനത്തും യുകെ അഞ്ചാം സ്ഥാനത്തുമായിരുന്നു.ദശാബ്ദത്തിൽ സാമ്പത്തിക വികസനം കൈവരിച്ചതിന്റെ തെളിവാണ് ഐഎംഎഫിന്റെ സമ്പദ് വ്യവസ്ഥ പട്ടികയെന്നും സഞ്ജീവ് പറഞ്ഞു.
വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങൾ നിക്ഷേപക സംഗമങ്ങൾ നടത്തുന്നു. ഇൻവെസ്റ്റ് രാജസ്ഥാൻ 2022 ഉച്ചകോടി ഒക്ടോബർ 7-8 തീയതികളിൽ ജയ്പൂരിൽ സംഘടിപ്പിക്കും. ‘മേക്ക് ഇൻ ഒഡീഷ’ കോൺക്ലേവ് 2022 നവംബർ 30 മുതൽ ഡിസംബർ 4 വരെ ഭുവനേശ്വറിലും ഉത്തർപ്രദേശിൽ 2023 ജനുവരിയിൽ ആഗോള നിക്ഷേപക ഉച്ചകോടിയും നടക്കും.
Comments