ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി മദ്രസ നടത്തിപ്പുമായി മതമൗലികവാദികൾ. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മതമൗലികവാദികൾ ബന്ധികളാക്കി. ഡൽഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. ജാമിയ അറേബ്യ മദ്രസ ഡൽഹിയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാരിൽ ചിലർ മാദ്ധ്യമപ്രവർത്തകരെ ധരിപ്പിച്ചിരുന്നു.
നിയമലംഘനം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മതതീവ്രവാദികൾ തടയുകയും ഭീഷണിപ്പെടുത്തി ബന്ധികളാക്കുകയുമായിരുന്നു. മദ്രസ പരിസരത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമപ്രവർത്തകരുടെ സമീപത്തേക്ക് മതമൗലികവാദികൾ ഇരച്ചെത്തുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെടുകയും ക്യാമറയും മറ്റ് ഉപകരണങ്ങളും പിടിച്ചുവാങ്ങി നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
മദ്രസയ്‌ക്കെതിരെയുള്ള പരാതികളുടെ പകർപ്പ് കാണിച്ച മാദ്ധ്യമപ്രവർത്തകരെ നടത്തിപ്പുകാർ ഭീഷണിപ്പെടുത്തുകയും രേഖകൾ വ്യാജമാണെന്ന് അവകാശപ്പെടുകയും ചെയ്തു.
തർക്കം കയ്യാങ്കളിയിലേക്ക് മാറിയപ്പോൾ മദ്രസ എൽഡിഒയുടെ (ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ്) ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്നതിന്റെയും മദ്രസ നടത്തിപ്പുകാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെയും രേഖകൾ കാണിച്ചു. ഇതോടെ അനുനയത്തിന് ശ്രമിച്ചതായി മാദ്ധ്യമപ്രവർത്തകർ വെളിപ്പെടുത്തി.
Comments