തിരുവനന്തപുരം : കാട്ടാക്കടയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആമച്ചൽ , പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ബസ് കാത്തുനിന്ന രണ്ട് കുട്ടികൾക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കുമാണ് കടിയേറ്റത്. കുടാതെ ഒരു യുവതിയെയും നായ ആക്രമിച്ചു.
ഇതിനിടെ തൃശൂരിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. അഞ്ചേരി സ്കൂളിന് സമീപത്ത് വച്ച് 2 പേരെയാണ് നായ കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനെയും മറ്റൊരു ബംഗാൾ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് കടിച്ചത്.ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ആലുവയിൽ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഫനീഫയ്ക്ക് കടിയേറ്റത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. പിന്നാലെ ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടി.
Comments