തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയതിനാണ് നന്ദി രേഖപ്പെടുത്തിയത് . പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന് വലിയ സഹായകരമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഓണാശംസകളും നേർന്നു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയ്ക്കാണ് കേന്ദ്രം അനുമതി നൽകിയത്.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്ക്നാട് ഇൻഫോ പാർക്ക് വരെയാണ് രണ്ടാംഘട്ടം. രണ്ടാം ഘട്ടത്തിൽ 1,957 കോടി രൂപ ചിലവിലാകും 11 സ്റ്റേഷനുകൾ നിർമ്മിക്കുക. കൊച്ചി മെട്രോ നേരിട്ടാകും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുക. ഇതിന്റെ ഭാഗമായി കലൂർ – കാക്കനാട് പാതയിലെ സ്ഥലമേറ്റെടുപ്പും ഉടൻ തന്നെ ആരംഭിക്കും.തൃപ്പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്.
രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. രണ്ടാം ഘട്ടത്തോടെ നഗരത്തിലെ ഗതാഗത കുരുക്കും കുറയുന്നതിനോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്റർ പിന്നിട്ട് എസ് എൻ ജംഗ്ഷനിലാണ് മെട്രോ അവസാനിക്കുന്നത്.
Comments