ഷാർജ; ഈ ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാൻ- പാകിസ്താൻ സൂപ്പർ ഫോർ മത്സരം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ ദുർബല വിജയലക്ഷ്യമായ 130 വിജയകരമായ പിന്തുടർന്ന് ലക്ഷ്യത്തിലെത്തും എന്ന് പാകിസ്താൻ ഏറെക്കുറെ ഉറപ്പാക്കിയ മത്സരത്തിൽ, പതിനഞ്ചാം ഓവറിലെ മൂന്നാമത്തെ പന്ത് മുതൽക്കാണ് ട്വിസ്റ്റുകളുടെ പെരുമഴ ആരംഭിച്ചത്.
87/4 എന്ന ശക്തമായ നിലയിൽ നിന്നും പാകിസ്താനെ 18.5 ഓവറിൽ 118ന് 9 നിലയിലേക്ക് അഫ്ഗാൻ ബൗളർമാർ തള്ളിവിട്ടു. ഭാഗധേയങ്ങൾ നിമിഷാർദ്ധം കൊണ്ട് മാറി മറിഞ്ഞ മത്സരത്തിന്റെ എല്ലാ ആവേശവും ഗ്രൗണ്ടിനകത്തും പുറത്തും നിറഞ്ഞു നിന്നു. ഒൻപതാം വിക്കറ്റ് വീഴുന്നതിന് മുൻപ്, 2 സിക്സറുകളുമായി പാകിസ്താന് വീണ്ടും ജയപ്രതീക്ഷ നൽകിയ ആസിഫ് അലിയെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് കരീം ജനാതിന്റെ കൈകളിൽ എത്തിച്ചു. വിക്കറ്റ് വീഴ്‌ത്തിയതിന്റെ ആഹ്ലാദ പ്രകടനം നടത്തിയ ഫരീദ് അഹമ്മദിന് നേർക്ക് തല്ലാൻ ബാറ്റുമായി പാഞ്ഞടുത്ത ആസിഫ് അലി ക്രിക്കറ്റിന്റെ എല്ലാ മര്യാദകളും ലംഘിക്കുന്ന നാണം കെട്ട നടപടിക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി.
മത്സരാവസാനം വരെ അഫ്ഗാൻ ബൗളിംഗ് നിരയിലെ ഹീറോ ആയിരുന്ന ഫസൽഹഖ് ഫാറൂഖി സമ്മർദ്ദത്തിനടിപ്പെട്ട്, അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിലും സിക്സർ നൽകിയതോടെ പാകിസ്താൻ ഒരു വിക്കറ്റിന്റെ ജയം നേടി. ടൂർണമെൻ്റിലെ ഇന്ത്യ സാദ്ധ്യതകൾ അസ്ഥാനത്താക്കുന്നതായി പാകിസ്താന്റെ ജയം.
എന്നാൽ വിജയത്തിൽ അമിത ആഹ്ലാദ പ്രകടനം നടത്തിയെ പാകിസ്താൻ ടീമിന്റെ അതേ ആവേശം പാക് ആരാധകരും ഏറ്റെടുത്തു. നിരാശരായ അഫ്ഗാൻ ആരാധകർക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങളുമായി പാകിസ്താൻ ആരാധകർ പാഞ്ഞടുത്തു. ഇതോടെ നിയന്ത്രണം വിട്ട അഫ്ഗാൻ ആരാധകർ പാക് ആരാധകരെ വളഞ്ഞിട്ട് തല്ലി. അരിശം തീരാതെ സ്റ്റേഡിയത്തിലെ കസേരകൾ ഇളക്കിയെടുത്ത് തല്ലുന്ന അഫ്ഗാൻ ആരാധകരിൽ നിന്നും ഓടി രക്ഷപ്പെടുന്ന പാകിസ്താൻ ആരാധകരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
Scenes after Afghanistan lost to Pakistan by 1 wicket 😓pic.twitter.com/SiEdCmOIA0
— CricTracker (@Cricketracker) September 7, 2022
Afghanistan cricket team supporters attacked rival Pakistan fans after Asia Cup final in Sharjah, UAE. pic.twitter.com/9AIMGYKXl5
— CJ Werleman (@cjwerleman) September 7, 2022
Watch: Ugly scenes as Afghan fans vandalise Sharjah stadium, hurl chairs at Pakistanis.#Afghanistan #Pakistan pic.twitter.com/NnNt5CjG9P
— TIMES NOW (@TimesNow) September 8, 2022
അതേസമയം, കളിക്കളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഇത് ക്രിക്കറ്റിന്റെ മാന്യതയക്ക് വലിയ തോതിൽ കളങ്കം ചാർത്തുന്നതാണെന്നുമുള്ള വിമർശനവുമായി മുൻ പാകിസ്താൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്.
Comments