മുംബൈ: ഗണപതി ഭഗവാന്റെ ജനനത്തിനെ അടയാളപ്പെടുത്തുന്ന ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനം ഇന്ന്. ഗതാഗത നിരീക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി പോലീസ് സേനയെ വിന്യസിച്ചതായി ജോയിന്റ് സിപി വിശ്വാ സ് നംഗ്രെ പട്ടീൽ വ്യക്തമാക്കി. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാലാണ് പോലീസിനെ വിന്യസിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വിഗ്രഹ നിമജ്ജനത്തിനായി വൻ സംവിധാനങ്ങളാണ് സംസ്ഥാനത്തനത്തോട്ടാകെ ഒരുക്കിയിരിക്കുന്നത്. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വിഗ്രഹ നിമജ്ജനത്തിനായി കൃത്രിമ കുളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ നദിയിലോ തടകങ്ങളിലോ നിമജ്ജനം ചെയ്യാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൃത്രിമ കുളങ്ങൾ നിർമ്മിച്ചത്. മലിനീകരണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നിമജ്ജനത്തിനായി 162 കൃത്രിമ കുളങ്ങളും 73 പ്രകൃതിദത്ത നിമജ്ജന കേന്ദ്രങ്ങളും ലഭ്യമാണെന്ന് പൗരസമിതി അറിയിച്ചു.
Comments