കീവ്: ഒരു രാജ്യത്തെ തകർക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം യുക്രെയ്‌നെതിരെ പരീക്ഷിക്കുകയാണ് റഷ്യ. അതിഭീമമായ നാശനഷ്ടങ്ങളാണ് യുക്രെയ്‌ന് ഇതുവരെ സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാശനഷ്ടങ്ങൾ മാത്രം 97 ബില്യൺ അമേരിക്കൻ ഡോളറിന് തുല്യമാണെന്ന് യുക്രെയ്ൻ വിദേശകാര്യവകുപ്പ് പറയുന്നു.
വ്യവസായ ശാലകളും വൈദ്യുതി നിലയങ്ങളും വിമാനത്താവളങ്ങളും ആശുപത്രി കളുമടക്കം നശിപ്പിക്കപ്പെട്ടു. റഷ്യ ആക്രമിക്കുന്നതെല്ലാം ജനവാസ നഗരമേഖലകളെ ആണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ബോംബിംഗിൽ നശിപ്പിക്കപ്പെട്ടു കൊണ്ടിരി ക്കുന്ന കെട്ടിടങ്ങളേക്കാൾ വ്യവസായ മേഖലയും കയറ്റുമതിയും നിശ്ചലമായിരിക്കുന്നു. ഓരോ ദിവസവും ദശലക്ഷംകോടിയുടെ സാമ്പത്തിക ബാദ്ധ്യതയാണ് യുദ്ധം വരുത്തിക്കൊ ണ്ടിരിക്കുന്നതെന്നും സെലൻസ്‌കി ഭരണകൂടം ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള അഞ്ചുമാസത്തെ കണക്കാണ് പുറത്തുവിട്ടത്.
രാജ്യത്തെ നശിപ്പിക്കപ്പെട്ട നഗരങ്ങൾ പുനർനിർമ്മിക്കാൻ ഏറ്റവും കുറഞ്ഞത് 350 ബില്യൺ ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് ലോകബാങ്ക് അറിയിച്ചിട്ടുള്ളത്. എന്നാൽ റഷ്യ കയ്യടക്കിയിരിക്കുന്ന പ്രദേശങ്ങൾ വെറും ശവക്കോട്ടകളായി മരവിപ്പിച്ചു നിർത്താനാണ് പുടിന്റെ ശ്രമമെന്നും അവ തിരികെ ലഭിക്കില്ലെന്നുമാണ് യുക്രെയ്ൻ കണക്കുകൂട്ടുന്നത്. പ്രധാന തുറമുഖ നഗരങ്ങൾ റഷ്യയുടെ കയ്യിലായതോടെ കര അതിർത്തി പങ്കിടുന്ന യൂറോപ്യൻ രാജ്യങ്ങളാണ് ഏക ആശ്രയമെന്നും യുക്രെയ്ൻ വിദേശകാര്യവകുപ്പ് പറയുന്നു.
സാമ്പത്തിക തകർച്ച മൂലമുള്ള വാണിജ്യ നഷ്ടം മാത്രം 252 ബില്ല്യൺ ഡോളറിന്റേതാണ്. ഇതിൽ യുദ്ധക്കെടുതിമൂലമുള്ള കണക്കുകൾ ഇനിയും വർദ്ധിക്കുകമാത്രമേയുള്ളുവെന്നും സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു. നിലവിലെ ദാരിദ്ര്യ നിലവാരം 2 ശതമാനത്തിൽ നിന്ന് 21 ശതമാനത്തിലേയ്‌ക്കാണ് കുതിച്ചുയർന്നത്. 500 ആശുപത്രികളാണ് യുദ്ധത്തിൽ തകർക്ക പ്പെട്ടതെന്നും കണക്കുകൾ പറയുന്നു.
മാനവ വിഭവശേഷിയുടെ കാര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടും വിദ്യാഭ്യാസം ഇല്ലാതായും യുദ്ധത്താൽ അനാഥരായവരടക്കം ലക്ഷങ്ങളെ സംരക്ഷിക്കേണ്ട കൊടുംബാദ്ധ്യതയിലാണ് യുക്രെയ്ൻ. ആഗോള തലത്തിലെ മനുഷ്യാവകാശ സംഘടനകളുടെ ക്യാമ്പുകളിലായി ആറുമാസത്തിലേറെയായി ജീവിക്കുന്നവർ എല്ലാ പ്രതീക്ഷയും അറ്റ് നിൽക്കുകയാണ്.
Comments