ലക്‌നൗ; ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ലൗജിഹാദ് സംഘം പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഫായിസ്, ലാലു, അയാസ്, വരുൺ, അർബാസ്, ജിലാനി എന്ന അബ്ദുൾ കാദിർ എന്നിവരാണ് പിടിയിലായത്.ഫാമിലി റെസ്റ്റോറെന്റെന്ന വ്യാജേന ബുദൗൺ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന ഹുക്ക ബാറിൽ നിന്നാണ് ഇവരെ വലയിലാക്കിയത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളും പണവും തോക്കുകളും പിടികൂടി. പ്രതികൾ ഹുക്ക ബാറിൽ ആഘോഷപൂർവ്വം സമയം ചെലിവിടുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഫാമിലി റെസ്റ്റോറെന്ന വ്യാജേന ഹുക്ക ബാർ നടത്തിയ അബ്ബാസും പിടിയിലായിട്ടുണ്ട്. റെസ്റ്റോറെന്റെന്ന് കരുതി സ്ഥാപനത്തിലെത്തുന്ന ഹിന്ദു യുവതികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. സ്ഥാപനത്തിൽ വെച്ച് നിരവധി ഹിന്ദു സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. ഇവിടെ വെച്ചാണ് പ്രതികൾ ലൗജിഹാദിന്റെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതും പ്രചരിപ്പിച്ചിരുന്നതും.
സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും സന്ദർശക പുസ്‌കത്തിലെന്ന വ്യാജേന എഴുതി വെയ്‌ക്കാൻ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് മതമൗലികവാദികൾ ജിഹാദിന് ശ്രമിക്കാറുള്ളത്. തുടർന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നതാണ് രീതി.
Comments