ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ കുടിയേറ്റ തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വസീം അക്രം,യാവർ റിയാസ്.മുസ്മിൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായ ഭീകരർ.
ആഗസ്റ്റ് 12 ന് രാത്രി ബിഹാർ സ്വദേശിയായ അംറേജ് മുസ്സൂറി എന്ന കുടിയേറ്റ തൊഴിലാളിയെയാണ് ഭീകരർ സദുനാരയിൽ വെച്ച് വെടിവെച്ച് കൊന്നത്.അറസ്റ്റിലായ മൂന്ന് ഭീകരരും സദുനാര സ്വദേശികളാണെന്നും പാകിസ്താനിലെ ലഷ്കർ ഭീകരൻ ബാബറുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ബന്ദിപ്പോരയിൽ പ്രാദേശിക ഭീകരതയെ പുനരുജ്ജീവിപ്പിക്കാൻ പാക് ഭീകരൻ ബാബറിന്റെ നിർദ്ദേശം ലഭിച്ചവരാണ് പിടിയിലായത്. കൂടുതൽ കൊലപാതകങ്ങൾ നടത്തി ക്രമസമാധാനം തകർത്ത് നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
Comments