തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളുടെ തെളിവ് പുറത്ത് വിട്ട് ഗവർണർക്കെതിരെ വെട്ടുകിളി ആക്രമണവുമായി സിപിഎം നേതാക്കൾ. ഗവർണർക്ക് നിലവാരത്തകർച്ചയാണ്,വികാരജീവിയാണ് അദ്ദേഹം.ലോകപ്രശസ്ത ചരിത്രകാരനെ തെരുവഗുണ്ടയെന്ന് വിളിക്കുന്നുവെന്നും ഗവർണർക്ക് മാനസിക വിഭ്രാന്തിയെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.
ഗവർണർ ആർഎസ്എസിന്റെ വിനീത ദാസനാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വിമർശിച്ചു.ആർഎസ്എസ്സിന്റെ കാര്യാലയത്തിൽ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തിൽ തിരിച്ചടിക്കാൻ യുക്തിബോധമുള്ളവർക്ക് സാധിക്കില്ല. ‘പന്നികളോട് മൽപിടുത്തത്തിന് പോകരുത്’ എന്ന് ജോർജ്ജ് ബർണാഡ്ഷാ പറഞ്ഞത് എത്ര അന്വർത്ഥം!’ എന്ന് എം വി ജയരാജൻ പരിഹസിച്ചു.
സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയാക്കി രാജ്ഭവനെ മാറ്റി. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തപരമായ പരാമർശം ആരും നടത്തിയിട്ടില്ല. പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ എങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് എകെ ബാലൻ ചോദിച്ചു.
Comments