ബറോലി: വ്യാജ ബിരുദവുമായി അഭിഭാഷകവൃത്തി ചെയ്ത 72-കാരി അറസ്റ്റിൽ. മുംബൈ കുടുംബകോടതിയിലും മറ്റ് കോടതിയിലും കക്ഷികൾക്കുവേണ്ടി ഹാജരാകുന്ന സ്ത്രീയാണ് പിടിയിലായത്. മുംബൈ കുടുംബകോടതിയിലും മറ്റ് കോടതിയിലും കക്ഷികൾക്ക് വേണ്ടി ഇവർ പതിവായി കോടതിയിൽ ഹാജരായിരുന്ന വ്യക്തിയാണ്. മൊർദെക്കായ് റെബേക്ക ജോബ് എന്ന മന്ദാകിനി കാശിനാഥ് സോഹിനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
2008 മുതൽ ഇവർ അഭിഭാഷക ചമഞ്ഞ് പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. യോഗ്യത സർഫിക്കറ്റുകൾ സമർപ്പിക്കാൻ പോലീസ് നിർദേശിച്ചിരുന്നു.
ബറോലിയിലെ അഭിഭാഷകനായ അക്ബറലി മുഹമ്മദ് ഖാനാണ് സോഹിനിയ്‌ക്കെതിരെ കേസ് കൊടുത്തത്. അഭിഭാഷകയല്ലാതിരുന്നിട്ടും വർഷങ്ങളായി മുംബൈയിലെ കുടുംബകോടതിയിലും മറ്റ് കോടതികളിലും കക്ഷികൾക്ക് വേണ്ടി സോഹിനി ഹാജരാകുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സോഹിനി 1977-ൽ ഗവൺമെന്റ് ലോ കോളേജിൽ രണ്ട് വർഷം നിയമം പഠിച്ചിരുന്നു. തുടർന്നാണ് വിവിധ കോടതിയിൽ പ്രാക്ടീസ് ചെയ്തത്. കഴിഞ്ഞ വർഷമാണ് വ്യാജ ബിരുദത്തിലാണ് ഇവർ ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിയത്. തുടർന്നാണ് പരാതി നൽകിയെതെന്ന് ഖാൻ പറഞ്ഞു.
Comments