വയനാട്: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അവഹേളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ അവഹേളനം നടത്തിയിരിക്കുന്നത്. സ്വന്തം പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ആദ്യം ദൈവത്തിന്റെ അമ്മയ്‌ക്ക് ആദരം എന്നാണ് പെരുമന തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ഒരാളുടെ മരണത്തിൽപോലും സന്തോഷിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന പെരുമന വ്യക്തമാക്കുന്നത് അയാളുടെ മനോവൈകൃതമാണെന്ന് ജനങ്ങൾ പ്രതികരിക്കുന്നു. ഹൈന്ദവ സന്യാസിപരമ്പരയെ അവഹേളിക്കുകയും മുസ്ലീം തീവ്രവാദികൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യക്തിയാണിയാൾ. അബ്ദുനാസർ മഅദനിക്കൊപ്പമുള്ള ചിത്രമാണ് പെരുമനയുടെ ഫെയ്സ്ബുക്ക് പേജിന്റെ കവർ ചിത്രം.
‘ലോകത്ത് ആദ്യമായി സ്വന്തം പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തി ഡൈബമായി മാറിയ; ലോകത്ത് ഏറ്റവും കൂടുതൽ ടാക്സ് നൽകുന്ന ഡൈബമായ; ലോകത്ത് ആദ്യമായി രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ച് ഡൈബ അനുഗ്രഹം നേടിയ സൊ കോൾഡ് ഡൈബത്തിന്റെ
അമ്മക്ക് ആദരം’ എന്നാണ് അഡ്വ. ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. ദമയന്തിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അമൃതപുരി ആശ്രമ പരിസരത്താണ് നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ അനുശോചനം അറിയിച്ചിരുന്നു.
Comments