ലുബ്ലിയാന: ഇറ്റലിയിലേക്ക് പോകാനായി ട്രെയിനിൽ കയറിയ നൂറിലധികം അഭയാർഥികളെ സ്ലോവേനിയൻ പോലീസ് തടഞ്ഞു. രണ്ട് അഭയാർഥി കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ഇറ്റലിയിലേക്ക് പുറപ്പെട്ടത്. 103 കുടിയേറ്റക്കാർ ചൊവ്വാഴ്ച രാത്രി സ്ലോവേനിയയിലെ കേന്ദ്രങ്ങൾ വിട്ട് ഇറ്റലിയിലേക്കുളള ട്രെയിനിൽ കയറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഫ്ഗാനിസ്ഥാൻ, ബുറുണ്ടി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചത്.
തങ്ങളുടെ രാജ്യങ്ങളിലെ അക്രമം, യുദ്ധം അല്ലെങ്കിൽ ദാരിദ്ര്യം എന്നിവയിൽ നിന്ന് രക്ഷ തേടിയാണ് ഇവർ പലായനം ചെയ്യുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അപകടകരമായ വഴികളിലൂടെയും കടലിലൂടെയും പുതിയ ജീവിതം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിൽ യാത്ര യൂറോപ്പിലെത്തുന്നത്.
2015ൽ 1 ദശലക്ഷത്തിലധികം ആളുകൾ യൂറോപ്പിലെത്തിയിരുന്നു. അനിയന്ത്രിതമായ കുടിയേറ്റത്തെ തുടർന്ന് ക്രൊയേഷ്യയുടെ അതിർത്തിയിൽ സ്ലോവേനിയ കമ്പി വേലി സ്ഥാപിച്ചിരുന്നു. ഇത് സ്ലൊവേനിയയിലെ പുതിയ ലിബറൽസർക്കാർ അടുത്തിടെ നീക്കം ചെയ്തിരുന്നു.
Comments