ആഗ്ര: അഗ്നീവീർ റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് ആഗ്രയിൽ തുടക്കമായി.21 ദിവസം നീണ്ട് നിൽക്കുന്ന റാലിയുടെ ആദ്യ ദിനത്തിൽ 5,000-ത്തിലധികം പേർ പങ്കെടുത്തു. കീതം ആനന്ദ് എഞ്ചിനീയറിംഗ് കോളേജിലാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്.
1.75 ലക്ഷം രജിസ്‌ട്രേഷനുകളാണ് നടന്നത്. ആഗ്ര, മഥുര, അലിഗഡ്, ഇറ്റാഹ്, ഫിറോസാബാദ്, മെയിൻപുരി, ഇറ്റാവ, ജലൗൺ, ഝാൻസി, ലളിത്പൂർ, കാസ്ഗഞ്ച്, ഹത്രാസ് എന്നിവയുൾപ്പെടെ യുപിയിലെ 12 ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്തത്.
ശാരീരികക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ റാലിയിലേക്ക് തിരഞ്ഞെടുത്തത്. റാലി നടക്കുന്ന കോളേജ് ഗ്രൗണ്ടിൽ വിവിധ സേനകളുടെ നിയന്ത്രണമുണ്ടായിരുന്നു. റാലി നടക്കുന്ന ഗ്രൗണ്ടിന് പുറത്ത് പോലീസിന്റെയും ഗ്രൗണ്ട് പരിസരത്ത് സൈന്യത്തെയും വിന്യസിച്ചിരുന്നു.
ഉദ്യോഗാർത്ഥികളിൽ നിന്നും മികച്ച പ്രകടനമാണ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് ലഭിച്ചത്. ചുരുങ്ങിയ കാലത്തേയ്‌ക്കാണെങ്കിലും രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. അഗ്നീവീർ പദ്ധതിയിലൂടെ സൈന്യത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനത്തിലാണ് യുവാക്കൾ.
Comments